Monday, September 28, 2009

തലതിരിവിന്റെ ലോകത്തെ ചില നേരറിവുകള്‍ ...............................


ഭയമാകുന്നു എനിക്ക് .തല തിരിഞ്ഞ ഈ ലോകത്ത് ജീവിക്കാന്‍ .ജീവന്‍ തന്ന തമ്പുരാന് നന്ദിയും ജീവിക്കാന്‍ അനുവധിച്ചതിനു നസ്കാരവും പറഞ്ഞു കഴിയുമ്പോള്‍ ആത്മഹത്യകളെ പ്രണയിക്കുന്ന ഒരു സമൂഹത്തെ അന്ന് ഞാന്‍ കാണുന്നത് .ഭയകാതെ ഞാന്‍ എന്താണ് ചെയ‌ുക
ചിന്തകളിലെക് വഴി വയ്കുന്നത് പഴയ ഒരു മാതൃഭൂമി weekly il വന്ന ഒരു cover story .'മെഴുകുവണ്ടിയായീ അവള്‍ മരണപാളതിലെക് നടന്നു കയറി'.(2009 march 15).2008 may 9thinu മരണത്തിനു തല നീട്ടി നല്കിയ ഷൈന സക്കീര്‍ എന്ന 28 കാരിയുടെ ജീവിതം .ആത്മഹതിയക് വഴി മുട്ടിയ എന്തോ ഈ കവയിത്രിയില്‍ ഉണ്ടായിരുന്നു .കവിതകളും കുറിപ്പുകളും എഴുതിയപോഴൊക്കെ മരണത്തിന്‍റെ മണം അതില്‍ ഷൈന കുറിച്ചു വെച്ചിരുന്നു .

" തലച്ചോറുകല്‍കുള്ളില്‍ പുകയുന്ന
മരണത്തിന്‍റെ മണം
അവസാനത്തെ അത്താഴത്തിന്റെ രുചി
നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്ദം
നഖങ്ങല്കുള്ളിലും മറഞ്ഞിരുന്നു
ചീഞ്ഞു നാറുന്ന പാപത്തിന്‍റെ മാംസം .........
എല്ലാം പറയുന്നതു
പകലിന്‍റെ രാത്രിയുടെ
നഷ്ടങ്ങളെ പറ്റി
ഉറങ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെ പറ്റി
എനിക്ക് നഷ്ടപെടുത്തണം
അതിലൂടെ എനിക്ക് നേടണം
നിങ്ങള്‍കും നേടിതരണം"(മരണത്തിന്‍റെ മണം )

പക്ഷെ ഏറെ സങ്കടം തോന്നിയത് ചെറുപത്തില്‍ ഏറെ ഇഷ്ടമുള്ള വസ്തുകള്‍ എന്നതിന് മയില്‍‌പീലി,പാവ,ബലൂണ്‍,എന്നോകെ എഴുതി ഏറെ ഇഷ്ടമുള്ളതു ആരെ എന്നതിന് നിഷ്കലംഗരായ കുട്ടികളെ എന്നെഴുതിയ ഒരു കൌമരകാരി ഏറ്റവും ചെയ്യാന്‍ ആഗ്രഹികുന്നത് ആത്മഹത്യ എന്നും നിരാശ തോനുന്നത് ആത്മഹത്യ ശ്രമങ്ങള്‍ പരാജയപെടുമ്പോള്‍ എന്നും എഴുതുബോള്‍ വിറങ്ങലിച്ചു നില്‍കുകയാണ്‌ എന്‍റെ മനസ്സ്.

ഒടുവില്‍ സില്‍വിയ പ്ലാത്തും,എമിലി ദിക്കിന്സനും,വര്‍ജീനിയ വൂള്‍ഫും ,രാജലക്ഷ്മിയും ,നന്ദിതയും എല്ലാം കാട്ടിയ വഴികളിലൂടെ ഷൈനയുടെ ജീവനും .പക്ഷെ ഏറെ മാരകമായി തോന്നിയത് തുടര്‍ന്ന് വന്ന ആഴ്ച്ചകളിലെ മാതൃഭൂമി ആഴ്ച്ചപതിപില്ലേ വായനകാരുടെ പേജില്‍ ധാരാളം ആളുകള്‍ ആത്മഹത്യയെ മഹത്വവല്‍കരികുന്നത് കണ്ടപോളാണ്.തല തിരിഞ്ഞ ലോകത്തിന്‍റെ വൈകൃത്യങ്ങള്‍ .

എന്താണ് ഇവരിങ്ങനെ ആത്മഹത്യകളെ പ്രണയികുന്നത്‌.വിഷാദത്തിന്റെ പാത്രമായതാണോ.അറിയില്ല .പക്ഷെ ഓര്‍കുന്നത് ഗ്രഹം ഗ്രീന്‍ന്‍റെ ഒരു വാചകമാണ്.

"എഴുത്ത്
ഒരു ചികിത്സ രൂപമാണ്.എഴുതാത്തവര്‍
ചിത്രം വരക്കാത്തവര്‍,സംഗീതന്ജാര്‍ അല്ലാത്തവര്‍
എങ്ങനെ ഭ്രാന്തിനെയും വിഷധതെയും ഭീതിയെയും
മറികടന്ന് രക്ഷപെട്ടതെനോര്‍കുമ്പോള്‍ ഞാന്‍ അത്ബുതപെടുന്നു."

അങ്ങനെയെങ്കില്‍ എന്തെ ഈ എഴുത്തുകാര്‍ ആത്മഹത്യകളെ പ്രണയിച്ചത്‌.അതിനെ മുറുക്കെ പുണര്‍നതു.എനിക്ക് തോന്നുന്നു ജീവനം എന്ന കലയെ പുണരാത്തതകം.

എനിക്ക് തോന്നുന്നു ചെറുപത്തില്‍ അമ്മടെ കൈയില്‍ നിന്നു ചന്തിക് നല്ല വടി പ്രയോഗം കിട്ടുന്നത് നല്ലതാണെന്ന് .എനിക്ക് തോന്നുന്നു നല്ല മഴകാലത്ത് കൂടുകരോടൊപ്പം ചെളിയില്‍ ഉരുളുന്നതും നല്ലതാണെന്ന് .ഇതാവാം വികൃതമായ ഈ ചിന്തകളുടെ ലോകത്ത് എന്നെ ജീവിക്കാന്‍ പ്രേരിപികുന്നത് .

പുതിയ തലമുറയില്‍ ഏറെ വളരുന്ന ഒന്നായ്‌ മാറുകയാണ് ആത്മഹത്യ ചിന്തകള്‍.ജീവിതത്തെകുരിച്ചുള്ള പ്രതിക്ഷ നഷ്ടപെടുന്നവര്‍ ,ജീവനത്തിന്റെ കൊതി ഇല്ലാത്തവര്‍ .പത്രങ്ങള്‍ തുറന്നാല്‍ സ്ഥിരം സംഭവങ്ങളില്‍ ഒന്നയിത് മാറുന്നു.

സ്വയം നേരിടാന്‍ കരുത്തില്ലാത്തത്താകം ഇങ്ങനെ സംഭവിക്കാന്‍ കാരണം.ഒറ്റയ്കിരുന്നു നിന്‍റെ മനസിന്‍റെ ചോദ്യങ്ങളെ നേരിട്ടിടു എത്ര നാളായി .നിന്‍റെ മനസിനെ നേരിടാന്‍ പേടി ആയിട്ടല്ലേ നീ നിന്റെ mobil ന്‍റെ keypad ഇല്‍ വിരല്‍അമര്തുനത്‌.ഏതെങ്കിലും മാഗസിന്‍റെ മുന്‍പില്‍ നീ മുഖം അമര്‍ത്തുന്നതു.ഒന്നു നേരിട്ടു നോക്കൂ സുഹൃത്തേ നീ നിന്‍റെ മനസിനെ.നിന്റെ ഉള്ളു ശാന്തമാകും .

gloomy sunday എന്ന വിലകപെട്ടൊരു ഗാനം ഉണ്ട് ചരിത്രത്തില്‍ .വിലകപെട്ട കനി എന്നപോലെ ."മാലാഖമാര്‍ നിന്നെ എനിക്ക് വീണ്ടും തരില്ല.എന്നാല്‍ ഞാന്‍ നിനോടൊപ്പം ചേര്‍ന്നാല്‍ അവര്‍ക്കതില്‍ രോഷമുണ്ടാകുമോ"എന്ന വരികള്‍. ഇതു കെട്ട് വിഷാതതിലെകും,മരണത്തിലെകും കാല്‍ വച്ചവര്‍ നിരവധി .ഗാനം ചിട്ടപെടുത്തിയ ആളും ,കവിയും തല വച്ചതും ആത്മഹത്യയിലെക്.

തിരകിന്‍റെ ഈ ലോകത്ത് നീ നിന്നെ അറിയണം എങ്കില്‍ ഒന്നു ശാന്തമായി ഇരിക്കയാണ് നല്ലത് .അമേരികയിലും മറ്റും ഗാര്ര്‍ജറ്റ് ഫ്രീ ഡേ എന്നതിന്‍റെ ആരംഭവും ഇതിലാണ് .ഒരു ദിവസം നിന്‍റെ mobile attend ചെയ്യാതെ ,ഒരു ദിവസം ഇ മെയില് വായികാതെ നിനകിരികാനവുന്ന ദിനം.എന്നിട് നിന്‍റെ മനസിന്നെ ഒന്നു നേരിട്ടു നോക്കൂ.നിനക്ക് കാണാം ഒരു വിളക്ക് .

സാധികുമെങ്കില്‍ 'ജീവിതം -മുരിവേടിട്ടും ആത്മഹത്യ ചെയത്തവന്റെ വാക്ക്‌ .'എന്ന പുസ്തകം (edited by fr.j.mundakkal and bins m mathew)ഒന്നു വായിക്കാന്‍ ശ്രമിക്കണേ .അതിജീവനത്തിന്‍റെ രചനകലാണ് .പിടി വിട്ടെന്ന് തോന്നുമ്പോള്‍ നിന്നെ പിടിച്ചുലക്കുന്ന ഒരു വാചകമെങ്ങിലും നിനക്കതില്‍ കാണാം എന്നാണ് എന്‍റെ വിചാരം .

അടുത്തയിടെ ആത്മഹത്യ ചിന്തകള്‍ വഹിക്കുന്ന കുറെ ഏറെ ആളുകളെ കാണുകയുണ്ടായി.ഇതെഴുതുന്നതിനു ഒരാഴ്ച മുന്‍പും ജീവികണ്ട എന്ന് പറഞ്ഞ തന്‍റെ സുഹൃത്തിനെ കുറിച്ചു ഒരു സുഹൃത്ത് പറയുകയാണ്.കേള്‍കുമ്പോള്‍ കരയാനാണ് തോന്നുക .ഉറക്കെ നിലവിളിച്ചൊരു കരച്ചില്‍ .ജീവിതത്തെ കൊതിയോടെ പുണരുബോഴും ഇങ്ങനെ ചില ജീവിതങ്ങള്‍ കാണുന്നതില്‍ സങ്കടം .

സാദികുമെങ്കില്‍ ഒന്നു കരയു സുഹൃത്തേ .ആര് പറഞ്ഞു കരച്ചില്‍ മോശമാണെന്ന് .ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് ,കരച്ചില്‍ പെന്നുങ്ങല്ക് മാത്രം അവകാശപെട്ടതാണെന്ന് ?ഒരു കരച്ചില്‍ കൊണ്ടേ മാറാവുന്ന സങ്കടങളെ നിനക്ക് കാണൂ സുഹൃത്തേ .ഉള്ളു തുറന്ന ഒരു കരച്ചില്‍.കുളിക്കാന്‍ കയറുമ്പോള്‍ പൈപ്പ് തുറന്നു അതിന്‍റെ ശബ്ദത്തില്‍ ഒന്നു ഉറകെ കരഞ്ഞു നോക്കൂ .

നിന്‍റെ കാല് പിടിക്കയാണ്‌ .നിന്‍റെ ജീവനെയും ജീവിതത്തെയും ഒന്നു സ്നേഹിക്കണേ .ഒന്നു നിന്നെ നേരിടന്നെ.ജീവനത്തിന്റെ കല പരിശീലികണേ.ജീവികുന്നവരെ എന്തിനാണ് നീ വഴിതെട്ടികുന്നത്.പ്രിയ സുഹൃത്തേ എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ് .എന്‍റെ ആയുസ് നിന്‍റെ ഒപ്പം മുഴുപിക്കണം എന്ന ആശ എനികുണ്ട്.നിന്‍റെ ഒപ്പം കൈകോര്‍ത്തു നടന്ന കടലിനെ സ്നേഹത്തിന്‍റെ പര്യായം ആക്കാനാണ് മോഹം .എന്തിനാണ് നിന്‍റെ ജീവിത തര്‍പ്പണത്തിന്‍റെ പര്യായമായ്‌ കടല്‍ മാറുന്നത് .

എഴുതി മുഴുപികുമ്പോള്‍ ഒന്നും എഴുതാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഞാന്‍ .കാരണം നിന്‍റെ ജീവിതത്തെ എന്നെക്കാലേറെ(നിന്നെകളും )സ്നേഹിക്കുന്ന മറ്റാരോ ഉണ്ട് എന്ന ചിന്ത തന്നെ .നിന്‍റെ ജീവനെ ഏറെ സ്നേഹിക്കുന്ന ആ പ്രകാശത്തിനു പ്രണാമം .

"Well just to look at your face
Feel better it warms
It is mummy heart of mine
And you are kind to me
No that is not it.its because
You are so young and healthy
No it isnt that either you are so full of life
And i am envious of that
If only i could be like you for
One day before i die"(akira kurusova,ikru)

Thursday, September 24, 2009

എനിക്ക് പ്രണയിക്കാന്‍ കൊതിയാകുന്നു ..............................

''ഭ്രമമാണ്‌ പ്രണയം
വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍
തീര്‍ക്കുന്ന
സ്പടിക സൗതം''(
രേണുക -മുരുകന്‍ കാട്ടാകട)
എനിക്ക് സംശയം ഉണ്ട്.ഭ്രമമാണോ പ്രണയം എന്ന് .അറിയാത്ത ചില കടംകഥകള്‍ .
കലാലയത്തില്‍ വരുമ്പോള്‍ പ്രണയിക്കണം എന്ന ചിന്തയാരുന്നു.വായിച്ചാ പുസ്തകങ്ങളിലും കണ്ടസിനിമകളിലും ,നേരിട്ട കാഴ്ചകളി‌ലും നേരിട്ട ജീവിതങ്ങളിലും,കണ്ണടച്ച സ്വപ്നങ്ങളിലും പ്രണയമുണ്ടായിരുന്നുബഷീറും കമല ദാസും ,ജിബ്രാനും , പിന്നെ സുഘമോ ദേവിയും ,ടൈട്ടനികും അങ്ങനെ എല്ലാം പ്രണയത്തില്‍ആരുന്നു .ഒരു കൌമാരകാരന്റെ ചിന്തകള്‍ പ്രണയത്തില്‍ മുങ്ങികുളിച്ചതില്‍ എന്തടിശയിക്കാന്‍.
പക്ഷെ ജീവിതത്തെ തുറവിയോടെ നേരിടാന്‍ പഠിച്ചപോല്‍ പ്രണയം വെറുമൊരു ജെല്പനംമാത്രമായിപോയെന്ന് തോന്നുന്നു .കാരണം college life അന്ന് പ്രണയത്തെ ശരിയായി കാണാന്‍ തുടങ്ങിയത്അപ്പോള്‍ ഞാന്‍ മനസിലാകി കാണുന്നതല പ്രണയം .ചിന്തികുന്നതല പ്രണയം. ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ഇരികുമ്പോലും അവനെ മറ്റൊരു ലോകത്തില്‍ മറ്റൊരു ലോകത്തില്‍ ആക്കിയ പ്രണയം തന്നെ അവന്‍റെ ജീവിതത്തെപോരുത്തകേടുകളിലെക് വലിചിഴച്ചപോള്‍ ഞാന്‍ മനസിലാകി പ്രണയം ശരിയല്ല എന്ന് .2 വര്‍ഷം കണ്ടുമുട്ടാതെപ്രണയിച്ചു ചിന്തകളും ഭാഷണങ്ങളും സ്വപ്നങ്ങളും ഒരുമിച്ചു കണ്ട ഒരുവന്‍റെ പ്രണയം കൂടികാഴ്ച്ചക് ശേഷംഎന്തോ കാരണത്താല്‍ തകര്‍ണടിഞ്ഞപ്പോള്‍ ഞാന്‍ അറിഞ്ഞു പ്രണയം അന്ധമാണെന്ന്.
എന്താണ് നമ്മുടെ പ്രണയങ്ങല്ക് സംബവിക്കുനത്.കലാലയത്തില്‍ പ്രണയം ഒരു fascination മാത്രമായ്‌ മാറുകയാണെന്ന് തോന്നുന്നു.disposable സംസ്കാരത്തിന്‍റെ വകഫേധം.വസ്ത്രങ്ങള്‍ മാറ്റുന്നലാഖവത്തോടെ പ്രണയങ്ങള്‍ മാറുന്ന യുവത്തം.കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതു statusന്‍റെ ഭാഗം .ഇങ്ങനെയാണ് college പ്രണയങ്ങളുടെ ഇന്നത്തെ അവസ്ഥ .
മാറിയിരിക്കുന്നു നിന്‍റെ പ്രണയങ്ങള്‍.മുന്‍പ് നിന്‍റെ കണ്ണില്‍ സ്നേഹത്തിന്‍റെനനവുണ്ടായിരുനെങ്ങില്‍ ഇന്നു കാമത്തിന്റെ നോട്ടമാണ് .മുന്‍പ്‌ നിന്‍റെ നാവില്‍ ജീവിതത്തിന്‍റെനേരുണ്ടയിരുനെങ്ങില്‍ today അസ്വരസ്യങ്ങളുടെ കൈപാനുള്ളത്.കാപ്പി കപ്പിന് ഇരുപുറവും ഇരുന്നു നമ്മള്‍നെയ്തുകൂട്ടിയ നേരുകല്ലാല ചാറ്റിങ്ങില്‍ നീ കാണുന്ന .ടി പ്രണയം .ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമഎന്നെ കരയിപ്പികുന്നതും അതിനാലാണ് .
ഋതുഭേദങ്ങള്‍ മാറുമ്പോഴും നീയെന്തേ എന്നെ അറിയാത്തത് (നിന്നെയും ).ഋതുവില്‍ പറയുന്നുണ്ട് "സ്നേഹംഎന്നത് സത്യതോടാണ് ചേര്‍ന്ന് നില്കേണ്ടത്.അസത്യതോടല്ല" എന്ന് .പക്ഷെ കാണുന്ന പ്രണയമെല്ലാംവിക്രുതമാകുന്നതെന്തേ .
പഴമയുടെയും പുതിയതിന്റെയും പ്രണയങ്ങളെ വരച്ചു കാട്ടി കൂടുതല്‍ വിക്രുതമാകാന്‍ഞാന്‍ ഒരുങ്ങുന്നില്ല.നിന്‍റെ മുഖത്തിന്‍റെ ഭംഗിയെ അത് കോടിപിക്കുകയെ ഉള്ളൂ .പക്ഷെ എന്‍റെ സുഹൃത്തേ നീഎന്തെ ഇങ്ങനെ .നിന്‍റെ പ്രണയം എന്തെ ഇങ്ങനെ.
എന്നിരികിലും പ്രണയത്തെ വെറുക്കാന്‍ എനികാവില്ല.പ്രണയത്തെ വീണ്ടും ഞാന്‍ പ്രണയിച്ചുപോകുകയാണ് .വീണ്ടും പ്രനയികാന്‍ അന്ന് സുഹൃത്തേ ആശ .പക്ഷെ തുറന്നു പറയട്ടെ നേരുള്ള പ്രണയം ആകണംഎന്ന കൊതി എനുകുണ്ടേ."പ്രണയം സാധ്യമല്ല. അത് ഫിക്ടഷന്‍ മാത്രമാണ് .കാല്‍പനിക പ്രണയം യഥാര്‍ത്ഥ്യംഅയ ഒരു അവസ്ഥയാണ്‌ ."എന്ന കഥാകാരനായ ബി.മുരളി പറയുന്നതിനോട് ചിരിച്ചുകൊണ്ട് സോറി സഖാവെ എന്ന് ഇപ്പോഴും പറയാന്‍ സാധികുന്നത് അതിനാലാവാം .കാരണം ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു .
"over the dark water
flies the returning dove
holding the morning in its beak
speak to me with your love" (john smith)
പാളിയ പ്രണയങ്ങലോടോപം ഭ്രമിപികുന്ന ചില പ്രണയങ്ങളും കാണാന്‍ സാതികുന്നു എന്നതാവാം പ്രണയത്തെപ്രണയിക്കാന്‍ സാധികുന്നത്.ഏറെ സന്തോഷിപ്പിക്കുന്ന ധാരാളം ജീവിതങ്ങളെ അടുത്തറിഞ്ഞ ഭാഗ്യംസുഹൃത്തുകളെ പോലെ ജീവിക്കുന്ന കുടുംബങ്ങള്‍ .
ഏറെ അറിയുന്ന ഒരു കുടുംബമുണ്ട്.ഒരേ കുടുംബം എന്ന് പറയാം . ജീവിതത്തിന്‍റെവസന്തകാലത്ത് പ്രണയിച്ചു കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളില്‍ എത്തിയ ജീവിതം .ഇന്നും അവര്‍ പ്രണയിക്കുന്നുതല്ലു കൂടിയും ,പിണങിയിരുന്നും,പിണക്കം മാറിയും മുന്‍പതെക്കള്‍ ഏറെ കരുത്തോടെ പ്രണയിച്ചു ജീവികുന്നത്കാണുമ്പൊള്‍ എനിക്കും പ്രണയിക്കാന്‍ തോന്നുന്നതില്‍ എന്താണ് അത്ഭുതം .
സുഹൃത്തേ എന്‍റെ പ്രണയം നിന്നോടാകം ,നിനോടുള്ള എന്‍റെസ്നേഹത്തിനോടോ,എന്നോടുള്ള നിന്‍റെ സ്നേഹത്തിനോടോ ആക്കാം.അതിനൊരു പവിത്രതനിലനില്കുന്നതുന്നലവം അമി എന്ന കമല ദാസിനു മനുഷ്യരെയും മൃഗങ്ങളെയും ഒരേ പോലെ (5 പൂച്ചകളെയും 4 പട്ടികളെയും .........എന്നൊരു വാചകം പറഞ്ഞിരുന്നു.മറന്നു പോയി കൃത്യം .കണ്ക്കുകല്ക് അല്പംപിറകിലാണ് കണക്കുകൂട്ടലുകല്കും)പ്രണയികുമ്പോഴും ആദ്യ പ്രണയം കൃഷ്ണനോടും,അവസാന പ്രണയംകൃഷ്ണനോടും എന്ന് പറയാം സാധിച്ചത് .അതിനാലാണ് മതിലിനപ്പുറം നിന്നു ബഷീറിനു പ്രണയിക്കാന്‍ സാധിച്ചത്എന്താണ് സുഹൃത്തേ അപ്പോള്‍ പ്രണയം .
ചില പോരുതങല്‍കും പോരുതകെടുകല്കും വിധേയരകുമ്പോഴും തുറവിഉണ്ടാകണം.ഉത്തമഗീതം (അറിയില്ലേ ബൈബിളിലെ സോളമന്റെ പുസ്തകം .വാലന്‍ന്റൈന്‍ ഡേയില്‍ നമ്പൂതിരിവരച്ച ചിത്രങ്ങള്‍ നിറഞ്ഞ song of songs എന്ന ഡി.സീ.ബുക്ക്‌ ഗ്രന്ഥം പ്രണയിനിക് കൊടുത്താല്‍ മാത്രം പോരതുറനോന്നു വായിക്കാനും സാധിക്കണ്ണം)വായികുന്നത് നല്ലതാണു .തുറവിയുണ്ടാകും.(ചിലപ്പോള്‍ നോguaranty)
ഒടുവില്‍, പ്രണയമാണ് സുഹൃത്തേ മനസ് നിറയെ .സത്യം .ഇതെഴുതുമ്പോള്‍ കണ്ണ് നിറയുന്നത് പ്രണയംഇല്ലാത്തതില്‍ ഉള്ള വിഷമത്താല്‍ അല്ല .പ്രണയം ധരാളം ഉള്ള സന്തോഷത്താല്‍ അന്ന് .കടലിനോടു ,ഈശ്വരനോട്‌എന്നോട്‌ പിന്നെ എവിടെയോ നിന്നോടും .കാട്ടാകട സര്‍ പ്രണയം ഭ്രമം അല്ല സര്‍ (ഞാന്‍ എന്തിന്ചുറ്റുപാടുകളെ നോക്കണം ).മറിച്ചു "പ്രണയിക്കുന്നു .അതുകൊണ്ടെ ഞാന്‍ ഉണ്ട് .പ്രണയം സ്വന്തമാകനുല്ലതാണ്സ്വന്തമായാല്‍ തീര്നു പോകുന്നതല പ്രണയം "c.s .chandrika
പരകോടി അന്നുകല്ലേ മുഴുവന്‍ പ്രണയിക്കുന്ന മനുഷ്യ നിനകെന്റെ പ്രണാമം .പിന്നെ നിന്നെപ്രണയിക്കാന്‍ കൊതിക്കുന്ന എന്‍റെ നെഞിന്റെ നൊമ്പരത്തോട്‌ ഒരിതും .പ്രണയിക്കാന്‍ എന്നെ പഠിപിച്ചപ്രപഞ്ച സ്രെഷ്ട്ടാവേ നമസ്കാരം ........................
..............................
അവള്‍ suicide pointil നിന്നും അവനോട്‌ "ഞാന്‍ ചാടാന്‍ പോകുകയാണ് നീ കാണുമോ എന്‍റെ ഒപ്പം "
അവന്‍ പറഞ്ഞു "ഇല്ല പൊന്നെ ഒരിക്കലും ഇല്ല "
അവള്‍ കരഞ്ഞു ഒരു പരുവം അയ്യേ ."അവള്‍ പറഞ്ഞു സ്നേഹമില്ലാത്തവന്‍ നിനകൊരു ഇഷ്ടവും ഇല്ല എന്നോട്‌ "
അവന്‍ ചിരിച്ചു പിന്നെ പറഞ്ഞു "ഞാന്‍ താഴെ കാണും നിന്നെ എന്‍റെ കൈകളില്‍ താങ്ങാന്‍ "
............................................


അവള്‍ അവനെ ഫോണ്‍ വിളിച്ചു ".നീ വരുമോ നാളെ കടല്‍ തീരത്ത് .നമുക്കു തിരമാല എണ്ണി കളിക്കാം "
അവന്‍ പറഞ്ഞു " പ്രിയേ നിന്‍റെ കൂടെ ഞാന്‍ എവിടെയും വരും .ലോകത്തിന്‍റെ ഏത് കോണിലും നരകത്തില്‍അയ്യാലും ഞാന്‍ വന്നിരികും (മഴ ഇല്ലെങ്കില്‍ മാത്രം )"
. . . . . . , .

Tuesday, September 22, 2009

അമ്മക്ക്‌ ഒരുമ്മ ...................................

അമ്മ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്‌ എന്നതാണ് അമ്മയെ പറ്റിയുള്ള എന്‍റെ ആദ്യ കുമ്പസാരം .അമ്മ സ്നേഹിച്ചതുപോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല എന്നത് എന്‍റെ പശ്ചാത്താപവും .
അമ്മ തന്ന സ്വാതന്ദ്രതിന്റെ ബലത്തിലാണ് എന്നും ഞാന്‍ എന്‍റെ ഇടങ്ങള്‍ കണ്ടെത്തുന്നത് .അമ്മ സ്വാതന്ദ്രം അനുവദിച്ചതോ പലരോടും പോരുത്തകേടുകള്‍ക്ക് വിധേയ ആയും (പലരോടും എന്നതിനേക്കാള്‍ ഒരുപാടു എന്നതാകും better).ഈ സ്വാതന്ദ്രതിന്റെ കരുത്തില്‍ ആണ് എന്‍റെ പോരുതങ്ങളും പൊരുത്തക്കേടുകളും .എന്‍റെ ചിന്തയെയും, ഭാഷനത്തെയും,യാത്രയെയും എല്ലാം പ്രേരിപിക്കുനതും അമ്മയാണ് .അമ്മയോട് പറയാതതായി ഒന്നും ഇല്ല എന്നത് അഹംഗരം ആക്കും .പക്ഷെ അതൊരു സത്യം അന്ന്.
പക്ഷെ ഇത്രയും സ്വാതന്ദ്രം അനുവദിച്ചിട്ടും ചില നിയന്ത്രന്നങ്ങല്ക് ഞാന്‍ വിധേയന്‍ ആകുന്നതില്‍ ഞാന്‍ അത്ഭുതപെടാരുന്ട്. അത് സ്നേഹത്തിന്റെ പുറത്തുള്ള നിയന്ത്രണമാണ് എന്നത് എന്നെ കൊതിപ്പിക്കുകയും ചെയ്യുന്നു.അതുകൊണ്ടാക്കാം ഒരിക്കലും നിയന്ത്രണം വച്ചിട്ടില്ലാതപോഴും ചില നിയന്ത്രനങല്ക് ഞാന്‍ സ്വയം വിധേയന്‍ ആകുന്നത്‌ . ഓരോ തവണയും യാത്ര പറഞ്ഞിരങുമ്പോള്‍ കണ്ണുനീരോടെ മാത്രം യാത്ര അയക്കുന്ന അമ്മയെ ഒര്കുമ്പോള്‍ എങ്ങനാണ് എന്നികു വഴി തെറ്റാനാവുക .
എല്ലാ അമ്മമാരും പൊന്നമമാര്‍ അല്ലാത്തത് പോലെ എന്‍റെ അമ്മയും ഒരു പൊന്നമ അല്ല കേട്ടോ.ഒരു പാടു സങ്കടങ്ങളും വിഷമങ്ങളും ഉള്ള ജീവിതം .പക്ഷെ എന്തോ എന്‍റെ അമ്മയാണ് എന്‍റെ best friend.so ആദ്യ എഴുത്ത് അമ്മയെപറ്റി ആക്കട്ടെ എന്ന് കരുതി .ഒരു പാടു എഴുതാന്‍ ഉണ്ട് അമ്മയെ പറ്റി .പിന്നെ എഴുതാം അല്ലെ
ഒടുവില്‍ മാപ്പ് നിന്നെ വേദനിപിച്ചതിനു,കരയിചത്തിനു.എല്ലാം മാപ്പ് .നിന്‍റെ കൂടെ ഒന്നു കിടക്കന്നം എനിക്ക് ആ ചൂടു പറ്റി .പിന്നെ നിന്‍റെ തിരു നെറ്റിയില്‍ ഒരുമ്മ .ഭൂമിയിലെ എല്ലാ സ്നേഹത്തിനും -അമ്മമാര്‍കും -എന്‍റെ പ്രണാമം.