Friday, October 23, 2009

ഈ രാവ്‌ തീരും മുന്‍പേ...............


നീ രാവ്‌ കണ്ടിട്ടുണ്ടോ.എങ്ങനേ കാണാന്‍ അല്ലെ അന്തി വരെ പണി എടുത്തു ഒന്ന് കിടക്കണം എന്ന ആശയോടെ വരുന്ന നിനക്കെവിടെ രാവ്‌ കാണുവാന്‍ നേരം അല്ലെ(പക്ഷെ നിന്നെക്കാലേറെ പണി ചെയ്യുന്ന ഞാന്നും കൂട്ടുകാരും രാവുകള്‍ കാണാതെ ഉറങ്ങില്ല എന്ന് പറയുവാന്‍ എനിക്കല്‍പം അഹങ്ങാരം ഇല്ലാതില.)രാവിനെ കാണാന്‍ ആരും ശ്രമിക്കാറില്ല എന്നതാണ് ഏറെ സങ്കടം തരുന്നത് .പകലിനെകള്‍ ഏറെ രാവിനാണ് സുഹൃത്തേ ഭംഗി കൂടുതല്‍.രാവിനോളം നേര് വേറെ ഒന്നിനും ഇല്ല കുഞ്ഞേ ,രാവിനോളം പര്യായങ്ങളും വേറെ ഒന്നിനും ഇല്ല കൂട്ടുകാരാ(മുഖങ്ങളും)
രാവ്‌ കാണാന്‍ തുടങ്ങിയത് കോളേജില്‍ ചേര്‍ന്ന ശേഷമാണു.(അതിനു മുന്‍പ് രാവ് ഇല്ലായിരുന്നതല.കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം)കൂടുകരോടൊപ്പം നടവഴികളില്‍ രാവ്‌ കാണാന്‍ തുടങ്ങിയത് അങ്ങനെ ആണ്.ബോബോ എന്ന തോമയും മിഥുനും പിന്നെ അന്ധനായ(ചുമ്മാ)ജസ്റ്റിനും യാത്രയ്ക്കു കൂടു ഇവരായിരുന്നു.വഴിയോര കാഴ്ചകള്‍  കണ്ടു ഞങ്ങള്‍ നടനപോള്‍ ആന്നു രാവ്‌ സുന്ദരമാണ് എന്നറിഞ്ഞത്.(മുന്‍പ് വായിച്ചാ പുസ്തകങ്ങളില്‍ മാത്രമായിരുന്നു രാവിന്‍റെ കളി)കൈ കോര്‍ത്ത്‌ നടന്നു എവിടുന്നോ ഭക്ഷണവും കഴിച്ചു തല്ലു കൂടി ഒരുപാടു വര്‍ത്തമാനം പറഞ്ഞു പിന്നെ പല ജീവനങളും കണ്ടു കടലിന്‍റെ  നിലത്തിലൂടെ  നടന്നു കണ്ണ് നിറയെ കടല് കണ്ടു പിന്നെയും നടന്നു കോളേജിലെ ആ വലിയ തലയ്ക്കു കീഴെ ചായുമ്പോള്‍ ഞാന്‍ കണ്ടത് രാവിനെ മാത്രമല്ല എന്നെയും പിന്നെ ചില നല്ല സ്വപ്നങളും ആയിരുന്നു .അവരായിരുന്നു രാവുകളില്‍ എന്‍റെ നല്ല കൂടു .

 എനിക്ക് തോന്നുന്നു രാവ്‌ ഏറ്റം നന്നായെ കാണുന്നത് പത്രപ്രവര്‍തകര്‍കും എന്ന്.പത്ര പ്രവര്‍ത്തനം പഠികുന്നത്തിന്‍റെ  ഗുണം അല്ല കേട്ടോ .പക്ഷെ രാവിന്‍റെ ഈ സ്വതന്ദ്രം ഏറെ കണ്ടിടുണ്ട്  ഞങ്ങള്‍.രാവും .പിന്നെ ഓരോ ദിനങ്ങളുടെ ആരംഭവും കാണാതെ ഉറങ്ങുന്ന  ദിനങ്ങള്‍ കുറവാണു സുഹൃത്തേ ഇപ്പോള്‍ .പകലന്തിയോളം പണി എടുത്തു തളര്‍ന്നു പിന്നെ നേരെ ഒന്ന് കിടക്കാന്‍ നീ മോഹികുമ്പോള്‍ ഇപ്പോഴത്തെ ദിനചര്യ എന്നെ അതിനു അനുവധിക്കാതത്തില്‍ ആദ്യം ഏറെ സങ്കടം ഉണ്ടായിരുന്നു പക്ഷെ പിന്നെ  ഞാന്‍ അറിഞ്ഞു ഇതാണ്  ഞാന്‍ കൊതിച്ച നല്ല കാലം എന്ന് .ഓരോ ദിനത്തിന്‍റെയും ആരംഭവും അവസാനവും  കാണാന്‍ കഴിയുന്ന എത്ര ആളുകളെ നിനക്കറിയാം  .കഴിഞ്ഞ മൂന്ന് മാസാമായി  ഞാന്‍ കാണുന്ന കാഴ്ചയില്‍  ഒന്ന്  ഇതാണ് .
രാവിന് നല്ല മുഖം  മാത്രം അല്ല സുഹൃത്തേ ഉള്ളത്.ചില വേര്‍പാടിന്‍റെ  കരച്ചില്‍ ഉണ്ട്.വിശപ്പിന്‍റെ  രോദനം ഉണ്ട്  നിന്‍റെ അപ്പന്‍റെ വിയര്‍പിന്‍റെ    ക്ഷീണം ഉണ്ട്.പിന്നെ എന്തിനോ വേണ്ടി തന്‍റെ മേനി  വില്കുന്ന പെണ്ണിന്‍റെ മണവുമുണ്ട്.പണ്ട്കാലത്ത് നല്ല ഒരു ശീലം നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്നു അത്താഴ പട്ടിണിക്കാര്‍ ഉണ്ടോ എന്ന വിളിച്ചു ചോദിക്കലുകള്‍.അതൊന്നും കേള്‍ക്കാന്‍ ഇല്ല എന്നതാണ് രാവിനെ കുറിചോര്‍കുമ്പോള്‍  ഉള്ള സങ്കടം .ഒപ്പം ഒരു പാട് അമ്മമാരുടെ കരച്ചിലിനോടുള്ള വിധേയത്തവും .
രാത്രി ശാന്തമായ ഒരു സമുദ്രമാണ് സുഹൃത്തേ.നിന്നെ ഒരു പാട് പാഠങ്ങള്‍ പടിപികുന്ന വലിയൊരു പുസ്തകം .ഒരു പാട് മോഹിപികുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പാവം .ഇന്നത്തെ കുട്ടികളെ രാത്രി കാഴ്ചകള്‍ അല്പം കാട്ടിയിരുനെങ്ങില്‍ അവര്‍ അല്പം കൂടി നല്ല മനുഷ്യര്‍ ആയേനെ എന്ന് തോന്നുന്നു പലപോഴ്, അതാണ് സുഹൃത്തേ രാവിന്‍റെ ഭാവം
രാത്രി തട്ടടികാന്‍ പോകുന്ന സ്വഭാവം ഇപ്പോള്‍ അല്പം കൂടിയിടുണ്ട് .രാത്രി പണികള്‍ എല്ലാം തീര്‍ത്തു അല്പം വാചകവും കഴിഞ്ഞു നേരെ മനോരമയുടെ മുന്‍പിലോ ,ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്‍ഡിലോ കൂടുകരോടൊപ്പം പോയെ തട്ടടികുന്ന നല്ല ദുശീലം .പിന്നെ തിരികെ വന്നു മിഥുന്‍  ചേട്ടനോടോ  കൂടുകരോടോ വര്‍ത്തമാനവും പറഞ്ഞു
  രാവിന്‍റെ ഏതെങ്ങിലും യാമത്തില്‍ അല്പം കൂടി കടന്നു പറഞ്ഞാല്‍ പുലരയില്‍ കിടന്നുറങ്ങുമ്പോള് എനിക്ക് പെരുത്ത സന്തോഷം ആന്നു കൂട്ടുകാരാ കാരണം ഞാന്‍ പുലരിയും കണ്ടില്ലേ.തമ്പുരാന്‍ എന്നെ പുതിയ പുലരി കാട്ടിയില്ലെ.ഇന്നലെ കിടനുറങ്ങിയ എത്ര പേര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാതെ പോകുന്നത്.  രാവ്‌ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഏറെ ആന്നു സുഹൃത്തേ .ശാന്തതയുടെ മുഖമണിയുന്ന രാത്രിക്ക് ചിലപ്പോള്‍ നോവിന്‍റെ കഥ പറയാനുണ്ടാവും.വേദനയുടെ പാട്ട് പാടാന്‍ ഉണ്ടാവും.
കഴിഞ്ഞ ആഴ്ച എഴുതാന്‍ പറഞ്ഞവയില്‍ ഒന്ന് ഒരു ഭക്ഷണശാലയെ കുറിച്ച് ആയിരുന്നു .ചിപ്പി എഴുതിയതാവട്ടെ ഒരു തട്ട് കടയെ പറ്റിയും .തട്ടുകട കാണാതെ  തട്ട് കടയെ പറ്റി എഴുതിയതില്‍ ഞങ്ങള്‍ ചിപ്പിയെ ഒരു പാട് കളിയാക്കി കേട്ടോ.പിന്നെ ആന്നു അതില്‍ അല്പം കാര്യം ഇല്ലേ എന്ന് ചിന്തിച്ചത്‌.ഏതു സ്ത്രീ ആണ്  രാവിനെ ശരിക്ക്  കണ്ടിട്ടുള്ളത് .സമൂഹം അവള്‍ക്ക്  അനുവദിച്ച  ചില  നിയന്ത്രണങ്ങള്‍.അവളോട്‌ കല്പിക്കുന്ന ചില കാര്യങ്ങള്‍.അവള്‍ക്കു നഷ്ടപെടുനാലോ ചില നല്ലകാര്യങ്ങള്‍.ചിലനല്ലകാഴ്ച്ചകള്‍ .


എന്‍റെഏറ്റവും വലിയ സന്തോഷങ്ങളില്ചിലത് എന്‍റെഅനിയനെയും അനിയത്തിയെയും ചേച്ചിയെയും കൂടി രാത്രി കാലങ്ങളില്‍ ധാരാളം  നടക്കുവാന്‍ സാദിച്ചു എന്നതാ.തട്ട് ദോശ പിള്ളര്‍ക്ക് വാങ്ങി നല്‍കി അത് കഴിച്ചു പിന്നെ രാവ്‌ കണ്ടു നടന്നു വീടിലെക് വരാന്‍ പലപ്പോഴും സാധിച്ചതിലാ.ഒരു പാട് ഒന്നും ഇല്ല .പക്ഷെ അത് തന്നത് നല്ല ചില ഓര്‍മകളാ.അത് പറയുമ്പോള്‍ കൂടെ  എന്‍റെ ഒരു കൂട്ടുകാരിയെയും കൂടി ഓര്‍കാത്തിരിക്കാന്‍ വയ്യ കാരണം അളവാണ് ഈ നടത്തങ്ങള്‍ക്ക് കാരണം ആയത് എന്നതാണ് . വീട്ടില്‍ വരുന്ന നേരങ്ങളില്‍ എന്‍റെ അമ്മയെ സോപ്പിട്ടു  ഇതിനു സമ്മതം വാങ്ങിയിരുന്നത് അളവാണ് .വായനിറയെ വര്‍ത്തമാനവും പിള്ളേരെ ചിരിപിച്ചും അവള്‍ എനിക്ക് നല്ല കൂട്ടായി.തിരികെ വന്നു കഴിയുമ്പോള്‍ അല്ലാത്ത ദിനങാളില്‍ 1o മണിക്കേ തല  ചായ്കുന്ന കുട്ടികള്‍ നേരം ഒരുപടായിട്ടും കിടക്കതത്തില്‍ അമ്മയുടെ ചിരിച്ച വഴക്കുകള്‍ .പിന്നെ രാവേറെ ചെല്ലുവോളം ചില സങ്കടം പറച്ചിലും,തമാശകളും പിന്നെ ഒരു പാട് ജീവിതങ്ങളും  അയ്‌ രാവേറെ ചെല്ലുനത് വരെയുള്ള വര്‍ത്തമാനങ്ങള്‍ .പുലരിയില്‍ ഒരുമിച്ചുള്ള പള്ളിയില്‍ പോക്ക് .നീയാണ് കൊച്ചെ  എനിക്ക് ചില നേരുകള്‍ കാട്ടിത്തന്നത് .  സൌഹൃദത്തിന്‍റെ ചില നല്ല രാവുകള്‍ .അവധിക്കു  നാട്ടില്‍ വരുമ്പോള്‍ എന്‍റെ വീട്ടില്‍ വരുന്നത് പോലും ഇതിനെന്ന് തോന്നും പലപ്പോഴും .പക്ഷെ വന്നിട് പോകുമ്പോള്‍ എന്നെക്കാട്ടിലും   സങ്കടം അനിയനും അനിയത്തിക്കും ഉണ്ട് എന്നറിയുമ്പോള്‍ ആണ് ഞാന്‍ ആ രാവിന്‍റെ ഭംഗി അറിയുന്നത് .സുഖമുള്ള രാവുകള്‍ ഇതാണ്  സുഹൃത്തേ .രാവ്‌
 കാണുമ്പൊള്‍ ഇന്നും ഞാന്‍ നിന്നെ ഒര്കാറുണ്ട് എന്നതാണ് നിന്നോടുള്ള എന്‍റെ വന്ദനം
ഒക്ടോബര്‍ 16 വെള്ളിയാഴ്ച.അന്നായിരുന്നു  ശുഭാന്കര്‍ന്‍റെ ജന്മദിനം.15 ലെ രാവ്‌ തീര്‍ന്നു  16  ന്‍റെ രാവിലേക്ക്(അങ്ങനെ പറയാമോ) കടന്നപോള്‍ പത്രത്തിന്‍റെ പണികള്‍ നിറുത്തി ഞങ്ങള്‍ എഴുനേറ്റു.ജിതിന്‍ അവന്‍റെ മൂര്‍ധവില്‍ ഒരുമ്മ നല്‍കി,ഞാനും നവീനും കെട്ടിപിടിച്ചു നന്‍മ നേര്‍ന്നു ,ലെക്ഷ്മിയും ചിപ്പിയും അവന്‌ കൈ കൊടുത്തു നല്ല ജീവിതം നേര്‍ന്നു ചിപ്പി നല്ല പാളയംകോടന്‍ പഴം നല്‍കി കൌഷിക്കും അശോകും ചേര്‍ന്ന് മധുരം നല്‍കി ,എല്ലാരും ഒന്ന് ചേര്‍ന്ന് ജന്‍മദിനം ഗാനം പാടി.നല്ല ജീവിതം ആശംസിച്ചു.പിന്നെ വീണ്ടും എല്ലാവരും പത്രത്തിന്‍റെ പണികളിലേക്ക്.ഞാന്‍ celebrate ചെയ്ത നല്ല ചില ജന്‍മദിനങ്ങളില്‍  ഒന്ന്.ഇത്രയും സുന്ദരമായ ജന്‍മദിന  ആഖോഷങ്ങള്‍, കുറവാണു ജീവിതത്തില്‍.wake up sid എന്ന സിനിമയിലെ ജന്‍മദിനങള്‍ പോലെ ഒന്ന്.രാവ്‌ സുന്ദരമാണ് സുഹൃത്തേ
നിര്‍ത്തുകയാണ് രാവ്‌ കാണാന്‍ സാധിക്കാത്ത എല്ലാരോടും ഉള്ള സങ്കടം പറഞ്ഞുകൊണ്ട് .രാവിലും ഉണര്നിരികുന്ന ചിലരോടുള്ള ആദരവ്‌ കാത്തുകൊണ്ട്,രാവിലും തന്‍റെ മേനി വിറ്റു കുടുംബത്തിനു  അത്താഴം നേടുന്ന നിന്നോടുള്ള പ്രണാമം പറഞ്ഞു കൊണ്ടു പിന്നെ രാവിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എന്‍റെ ചിലരോടുള്ള മുഴുത്ത പ്രണയം പറഞ്ഞുകൊണ്ട് ........

കുട്ടികളെ കണ്ടിട്ടിലെ.ഉറക്കത്തില്‍ എത്ര ശാന്തമാണ്‌ മാഷെ അവരുടെ രാവ്‌ .ശാന്തമായ രാവ്‌ നിനക്കും നേരുന്നു .സ്വപ്നം കാണുന്നതിനേക്കാള്‍ നല്ലത് കണ്ണ് തുറന്നു രാവിലെ നക്ഷത്രങ്ങള്‍ കാണുന്നതാണ് സുഹൃത്തേ .ഒടുവില്‍ ശാന്തമായ ഉറകവും.രാവ്‌ തന്ന നിന്‍റെ ശാന്തതക്കുമേല്‍ എന്‍റെ വന്ദനം ഉറങ്ങികോളൂ സുഹൃത്തേ .നിനോടുള്ള എന്‍റെ നല്ല സ്നേഹത്തോടെ നിന്‍റെ തിരു നെറ്റിയില്‍ നല്ല ഒരുമ്മ രാവിന്‍റെ പാലമണമുള്ള ഒരു മുഴുത്ത ഉമ്മ........
ഈ രാവ്‌ തീരും മുന്‍പേ

Thursday, October 8, 2009

പെരുമഴക്കാലം


മഴ നനഞാല്‍ പനി പിടിക്കും എന്ന് നിന്‍റെ കുട്ടികളോട് പറഞ്ഞതാരാണ്.നീ ആണോ ?.എന്തേ നിനക്ക്  മഴ നനഞ്ഞു  പനി വന്നിട്ടുണ്ടോ.സങ്കടമാകുന്നു മഴ നനയാത്ത നിന്‍റെ മക്കളെ കുറിച്ച് ഓര്‍കുമ്പോള്‍.കണ്ണുനീര്‍ വരുന്നു ഞാന്‍ കണ്ട നല്ല കാഴ്ചകള്‍ അവന്‌ കാണാനാവതത്തില്‍.കാരണം ഞാന്‍ മഴ ധാരാളം കണ്ടിട്ടുണ്ട്,നനഞിട്ടുണ്ട് എന്നത് തന്നെ 
             സ്കൂള്‍ കാലം കൂടുതലും ഇടുക്കി ജില്ലയിലെ സ്കൂളികളില്‍ ആയതിനാല്‍ മഴ ധാരാളം കാണാന്‍ പറ്റി എന്നതാണ് വലിയൊരു മഴകാല ഓര്‍മ. ശാന്തമായ മഴയും, ക്രൂരനായ മഴയും അങ്ങനേ മഴയുടെ വിവിധ ഭാവങ്ങള്‍ കണ്ടത് അങ്ങനെ ആണ് . മഴ കാണാന്‍ തുടങ്ങിയത് എന്നാണ് എന്നറിയില്ല. എങ്ങനെ ആണ്  എന്നാ ഓര്‍മയും ഇല്ല .പക്ഷെ  നനയാന്‍ തുടങ്ങിയതിനു എന്‍റെ സ്കൂള്‍ കാലവും ആയി ഏറെ ബന്ധമുണ്ട് .നടന്നു സ്കൂളില്‍ പോയിരുന്ന പെരുമഴ കാലം.മഴ കാലം ആയാലും കുട എടുക്കാന്‍ മടിച്ചു നിന്നിരുന്ന കാലം.കൂടുകാരുടെ കൂടെ നടന്നു സ്കൂളിലും പിന്നെ വീടിലെകും മഴ വെള്ളം തട്ടി തെരുപിച്ചു നടന്നു വന്നിരിന്ന കാലം.മഴ നനാഞ്ഞു വീട്ടില്‍ വരുമ്പോള്‍ ചെറിയ വഴക്ക് പറച്ചിലോടെ തല തുവര്‍ത്തി തരുന്ന അമ്മ പിന്നെ നല്ല ചൂട് കാപ്പി കുടിച്ചു ഒടുവില്‍ വീണ്ടും പിള്ളരോടൊപ്പം മഴയത്തേക്ക് ഇറങ്ങുന്ന കാലം.രാവിലെ മഴ ആണെങ്ങില്‍ പുതപ്പില്‍ നിന്നും ഇറങ്ങ്ങാന്‍ മടിക്കുമ്പോള്‍ കൂടെ വിളിച്ചു കിടത്തിയിരുന്ന അപ്പന്‍.എങ്ങനെ മറക്കാനാണ് ആ കാലം
                 എനിക്ക് തോന്നുന്നു മഴ എന്ന് പറയുന്നതിന് സ്നേഹം എന്നാ പര്യായം കൂടി നല്‍കാം എന്ന് കാരണം മഴ തന്നെ ഒരു സ്നേഹത്തിന്‍റെ നൊമ്പരം അല്ലെ,പ്രണയത്തിന്‍റെ ഭാവം അല്ലെ,വിരഹത്തിന്‍റെ  ഭാവം പിന്നെ എനിക്ക് ഏറ്റവും  പ്രിയമുള്ള സൌഹൃതത്തിന്‍റെ വേഷവും.(പിന്നേ.....................നല്ല രുചികളും,പുതപ്പിനുളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ കിടക്കുന്ന പോലെ കിടന്നു ഒരു ഉറക്കവും)

         5-അം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഴ നനഞ്ഞു വന്നതും പിന്നെ പുസ്തകം ഉണക്കാന്‍ ബാഗില്‍ നിന്നും എടുത്തപ്പോള്‍ മലയാളം പുസ്തകത്തില്‍ വലിയ ഒരു തുള കണ്ടതും മറക്കാന്‍ പറ്റില്ല അങ്ങനേ എത്രയോ സംഭവങ്ങള്‍.പക്ഷെ ഇന്നും എനിക്ക് നല്ലത് നല്‍കുന്നത് സൌഹൃതത്തിന്‍റെ  ചില നല്ല ഓര്‍മകളാണ്
          ഒരു മഴ കാലത്ത്  നനഞ്ഞു പീരുമേടിലെ  കോഫി ഷോപ്പില്‍ കയറി നല്ല ചൂട് കാപ്പിയും കുടിച്ചിരുന്നു മഴ കാണുമ്പൊള്‍ അടുത്ത് വന്നിരുന്ന ഒരു വായാടി പെണ്ണ്.നാട് കാണാന്‍ വന്ന 'പ്രാര്‍ത്ഥന'.വായില്‍ ഒരു പാട് സംസാരവും കയ്യില്‍ ചൂട് ഗ്ലാസും പിന്നെ നല്ല ഒരു മനസും.എന്താണ് പറഞ്ഞതെനോ,സംസരിച്ചതെന്നോ ഓര്‍മയില്ല. പക്ഷെ ഒന്നറിയാം അതില്‍ നിറയെ മഴയും കാപ്പിയും പിന്നെ നല്ല സ്നേഹവും ഉണ്ടായിരുന്നു .ഇന്ന് അങ്ങ് ദൂരെ പുനയിലെ  അവളുടെ ജോലി സ്ഥലത്ത് നിന്നും ഓരോ മഴ കാലത്തും  കത്തുകളും ഫോണ്‍ കോള്‍കളും(............... പിന്നെ നല്ല ചോക്ലേറ്റ്കളും) വരുമ്പോള്‍ എനിക്ക് തോന്നുന്നു അവളെയും എന്നെയും ബന്ധിപികുന്ന കണ്ണി മഴ ആണെന്ന് .മഴ കാലത്ത് മഴ കേള്‍ക്കാന്‍ മാത്രം അവള്‍ വിളികുമ്പോള്‍ ഞാന്‍ അത്ബുതപെടരുണ്ട് മഴയുടെ കളികളെ കുറിച്ച് .
        എനിക്ക് തോന്നുന്നു മഴ എന്നാല്‍ ഏറ്റം നല്ല meaning സ്നേഹം എന്നാണ് എന്ന്.അലെങ്കില്‍ നിന്‍റെ അമ്മ എന്തിനാണ് നിന്നെ മഴയത്ത് നനഞ്ഞു വരുമ്പോള്‍ ആദ്യം ശകാരിച്ചു, പിന്നെ നിന്‍റെ തല തുവര്‍ത്തി തന്നു(നിന്നേ സ്വന്തമായ്‌ തുവര്‍ത്താന്‍ അനുവദിക്കുന്നു കൂടി ഇല്ല )നിന്‍റെ തലയില്‍ അല്പം രാസനാധി പൊടി ഇട്ടു തരുനത് .നിന്‍റെ കര്‍ക്കശ കാരനായ അപ്പന്‍ എന്തിനാണ് കുട എടുക്കാത്ത നിനക്ക് കുട തരാന്‍ നടന്നു വന്നു, നിനക്ക് കുട തന്നു ,ഒടുവില്‍ മഴ നനഞ്ഞു വീട്ടിലേക്കു മടങ്ങുനത്.നിന്‍റെ പ്രണയിനി എന്തിനാണ് ഓരോ മഴ ദിവസങ്ങളിലും നിന്‍റെ കൂടേ കൈകോര്‍ത്ത് മഴ നനഞ്ഞു നടക്കാന്‍ കൊതികുന്നത്.നിന്‍റെ കൂടപിറപ്പുകള്‍ മുതിര്‍ന്നിട്ടും  നിന്‍റെ കൂടെ മഴയത്ത് നനഞ്ഞു കളിയ്ക്കാന്‍ കൂടുന്നത്.അത് സ്നേഹത്തിന്‍റെ ഒരു മഴനൂല്‍ ബന്ധം അല്ലെ ...( കസാന്‍ ഡി സകിസ്‌?.. പറയുനുണ്ട്  ദൈവത്തിന്‍റെ സ്നേഹം വെള്ളി നൂല്‍ പോലെ പെയുന്നതാണ് മഴ എന്ന് )

                മഴയത്ത് നനഞ്ഞാന്നു നടന്നത് .പെട്ടനാണ് മഴ കനത്തത്. കുടയില്‍ കേറാതെ ഒരു നിവര്‍ത്തിയും  ഇല്ല .ഓടി ഒരു കുടകീഴില്‍ കേറി .പിന്നെയാണ് അതൊരു പെണ്‍കുട്ടിയാണെന്ന് മനസിലായത്.മുഖം കണ്ടപ്പോള്‍ മഴ നനയുന്നതാണ് ഭേധം എന്ന് തോന്നി .കുടകീഴില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കുട നീട്ടി നല്ല മുഖത്തോടെ.അവളുടെ കുടകീഴില്‍ ക്ലാസ്സ്‌ വരെ.അമ്മുവിനെ ഞാന്‍ പരിച്ചയപെടുന്നത് അങ്ങനെയാണ് .ഇന്നും മഴ വരുമ്പോള്‍ ഞാന്‍ ഓര്‍മിക്കുന്ന നല്ല സംഭവങ്ങളില്‍ ഒന്ന് .ഇന്നും 'ഒരു കുടയും കുഞ്ഞനുജനുമായ്‌' എന്നെ കൊണ്ടുനടക്കുന്ന ആ  കൂടപ്പിറപ്പിനെ  ഓര്‍കുമ്പോള്‍( കൂടെപ്പിറപ്പുകള്‍ ആകാന്‍ കൂടെ പിറക്കണം എന്നാരാ പറഞ്ഞത് ?)   ഞാന്‍ മഴ ദൈവങ്ങള്ക് നന്ദി പറയാറുണ്ട്.മഴ കണ്ടു വീട്ടില്‍ ഇരികുമ്പോള്‍ അമ്മയോടും പറയാറുണ്ട് മഴയുടെ ഈ സമ്മാനങളെ കുറിച്ച്.(പക്ഷെ  ദൂരെ തന്‍റെ കുടുംബവുമായ്‌  കഴിയുന്ന അമ്മുവിന്‍റെ 2 തക്കുടു മക്കളുടെ(ബെക്കയുടെയും,നേവയുടയൂം) ഇന്നത്തെ വലിയ  സങ്കടം അവരെ മമ്മ മഴയത്ത് കളിയ്ക്കാന്‍ വിടുനില്ലെനാണ്.)
                    മഴ സന്തോഷം മാത്രം ആണ് തരുനത് എന്നല്ല ഞാന്‍ പറഞ്ഞത് .ഒരു പാട് കരച്ചിലുകള്‍ .നനഞ്ഞു  മാറാന്‍ വസ്ത്രം ഇല്ലാത്തവര്‍,കിടനുറങ്ങാന്‍ കൂട ഇല്ലാത്തവര്‍,അന്നം ഇല്ലാതെ വെള്ളം കഴികുന്നവര്‍.ജീവിതത്തിന്‍റെ മഴ യാത്രയില്‍ കണ്ട വേദനിപികുന്ന മഴ കാഴ്ചകളും  നിരവധി.

            
മഴ എനിക്ക് തന്ന ഏറ്റം വലിയ സങ്കടം അപ്പനെ അങ്ങ് വിളിച്ചതില്‍ ആണ്.ഒരു മഴകാലത്ത് പതിവുപോലെ ഇറങ്ങിയ അപ്പന്‍ .അമ്മയെ കൂടുതല്‍ വിഷമിപികരുത് എന്ന് പറഞ്ഞു പോയ അപ്പന്‍. പിന്നെ കോരിചൊരിയുന്ന  ഒരു ഇടവപാതിക്ക് അപ്പന്‍റെ ഫോണ്‍ കോള്‍ കാത്തിരുന്ന ഞാന്‍  കേട്ടത് ഒരു  മരണത്തിന്‍റെ വാര്‍ത്ത‍.ഒപ്പം സ്നേഹിച്ചു കൊതി തീര്‍നില്ല  അച്ചോ എന്ന അമ്മയുടെ കരച്ചിലും . ഒരു മഴ ദിവസം അനക്കമില്ലാതെ കിടക്കുന്ന അപ്പന്‍. ഒടുവില്‍ ഒരു പെരുമഴ നേരത്ത് യാത്ര പറച്ചിലും .ബാക്കി പറക്കമുറ്റാത്ത   നാലുകുട്ടികളും ഒരു പാവം അമ്മയും . എനിക്ക് മഴക്കാലതോട് വിരോധം തോന്നിയ  ആദ്യ സമയം .    പിന്നെ മഴയോടും എല്ലാവരോടും പിണങ്ങി നടന്ന കാലം.ഭ്രാന്തമായ  കുറെ നാളുകള്‍ . ഒടുവില്‍ എല്ലാത്തിനെയും നേരിട്ട ജീവിതം. നേരിടാന്‍ കരുത്ത്‌തന്ന മഴ . ഒരു നിമിത്തം എന്നപോലെ കിട്ടിയ പ്രീത എന്ന അദ്ധ്യാപിക...( നല്ല ഒരു സുഹൃത്തും ) .പിന്നെ മഴയത്ത് കുട തന്ന നല്ല ഒരുപാടു ബന്ധങ്ങള്‍ .കുടയില്‍ കയറ്റി കൂടപ്പിറപ്പുകളെ പോലെയായ ഒരു പാട് കുമ്പസാരകൂടുകള്‍. മഴ സങ്കടങ്ങള്‍ തന്നപോലെ സന്തോഷവും തന്നിടുണ്ട് കേട്ടോ

                   
നിറുത്താന്‍ നേരമായ്‌ എന്ന് തോന്നുന്നു.ഒടുവില്‍ മഴയെ ഏറെ സ്നേഹിക്കുന്ന ഒരു സുഹൃതിനാണ് എന്‍റെ നമസ്കാരം .മഴയെ കാണാതെ മഴയെ സ്നേഹിക്കുന്ന ഒരു പാവം പെണ്‍കുട്ടി .മഴ കാണാത്ത അവള്‍ക്ക് ഏറ്റം ഇഷ്ടം മഴ ആണ് എന്നത് എന്നെ അത്ഭുതപെടുതാറുണ്ട്.കാലം വരുത്തിവച്ച ചില ജീവിതങ്ങള്‍ .പക്ഷെ മഴവരുന്ന ദിനങളില്‍ അവളെ കാണാന്‍ ഓടി എത്തുമ്പോള്‍ ഞാന്‍ കരുതാറുണ്ട്‌ എന്തിനാണിത്.പക്ഷെ മഴ നേരങ്ങളില്‍ അവളെയും കൂടി നടകുമ്പോള്‍ പലപ്പോഴും നടകുമ്പോള്‍ കരയുന്നത് ഞാന്‍ ആണ്.അവളുടെ നിര്‍ഭാഗ്യത്തെ പ്രതി അല്ല മറിച്ച് ജീവികാനുള്ള അവളുടെ കൊതി കണ്ട്.തമ്പുരാനേ ഞാന്‍ പോലും ഇങ്ങനെ ഇഷ്ടപെടുനുണ്ടോ  ഈ മഴയെ.
മഴ ഒരു വികാരമാണ്.മഴ ഒരു അറിവാണ് ചങ്ങാതി.കുട വച്ച് തട്ടി കളയല്ലേ .അകീര കുറസോവയുടെ 'റാഷമോണ്‍' എന്ന മഴ സിനിമ സാധിക്കുമെഗില്‍   കാണുന്നത് നല്ലതാണ്,നല്ല മഴ ചിന്തകള്‍ കാണാം.മഴ പെയ്തു നിന്‍റെ മഷി പടര്‍നോട്ടെ.നല്ലതാണു.

അവസാനം വീട്ടില്‍ ചെന്നപോഴും മഴ പെയുണ്ടായിരുന്നു .മഴ പെയ്യാത്ത കോട്ടയം.മഴ പെയുന്ന എന്‍റെ നാടും.അമ്മാടെ മടിയില്‍ കിടന്നു കുറെ വര്‍ത്തമാനം പറഞ്ഞു.അമ്മുകൊച്ചിനെയും പിള്ളാരെയും  വിളിച്ചു ,അമ്മച്ചിയുടെ പഴയ കഥകള്‍ വീണ്ടും കേട്ടു.പിള്ളരോടൊപ്പം ടൌണില്‍ പോയ്‌.പരിപ്പുവട വാങ്ങി.മഴയത്ത് കുളിച്ചു.നാട് മുഴുവന്‍ ഞാന്‍ വന്നു എന്നറിയിച്ചു പാട്ട് പാടി.മഴ പെയുന്ന രാത്രി അമ്മ ഒരുരുള  ചോറ്വാരി തന്നു(തല്ലു കൂടി വാങ്ങിയതാ കേട്ടോ ).ചുരുണ്ടു കൂടി കിടന്നു സുഖമായ്‌ ഉറങ്ങി .മഴ തന്ന നല്ല ദിവസങ്ങള്‍.
            അവസാനമായ്‌, മഴയെ കുറിച്ചെഴുതാന്‍ പറഞ്ഞത് ജുമി ആണ്.ഒരു പാവം കൊച്ചു.എങ്ങനെയോ പരിചയപെട്ട ഒരു പാവം.മഴയെ ഇഷ്ടപെടുന്ന ജുമിക്കാണ് ഈ പോസ്റ്റ്‌. ഒപ്പം മഴ തന്ന എല്ലാ  സുഹൃത്തുകള്‍കും .നിന്‍റെ മനസ്സില്‍ നല്ല മഴ പെയ്യെട്ടെ.......... ഒരു നല്ല പെരുമഴക്കാലം ......................

Monday, October 5, 2009

നിന്‍റെ കരച്ചിലിന് മേല്‍ എന്‍റെ ഒരുമ്മ..........



സന്തോഷം ആയിരിക്കാന്‍ എന്തേലും കാര്യങ്ങള്‍ നിലവിലുണ്ടോ.ഇല്ല എന്നാണ് തോനുന്നത്.പക്ഷെ ചിലര്‍ക്ക് അങ്ങനെ ഉണ്ട് എന്നറിയുമ്പോള്‍ സങ്കടവും.ചിലര്‍ക്ക് അവന്‍ വിളിച്ചില്ലേ സങ്കടം ,അവള്‍ വിളിച്ചിലെ സങ്കടം ,സര്‍ വഴക്ക് പറഞ്ഞാല്‍ സങ്കടം പറഞ്ഞിലെ സങ്കടം ,തല്ലു കിട്ടിയാല്‍ സകടം കിട്ടിയിലെ സങ്കടം,ക്ലാസ്സില്‍ വന്നാല്‍ സങ്കടം ക്ലാസ്സില്‍ വന്നിലെ സങ്കടം .എന്തൊക്കെ കാരണങ്ങള്‍ ആണ് മാഷെ നിനക്ക് കരയാന്‍,സങ്കടപെടാന്‍.പക്ഷെ നിനക്ക് സന്തോഷികാനോ ഒന്നും ഇല്ല എന്നത് സത്യം .കാരണം എന്റിക്കെ നടനാലും നിന്‍റെ മുഖത്ത് ചിരി കാണുന്ന സമയം വളരെ കുറവാനാലോ.അപ്പോള്‍ നിനക്ക് സന്തോഷികാന്‍ ഉള്ള കാരണങ്ങളെകാള്‍ ഏറെ സങ്കടപെടാന്‍ ഉള്ള കാര്യങ്ങള്‍ ആന്നു.ഇന്നലെ എന്‍റെ ഒരു കൂടുകാരിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കണ്ടു back 2 jail after a nice  weekend .ആരു പറഞു ജയിലില്‍ സന്തോഷം ഇല്ല എന്ന് അറിയില.ചില വിചാരങ്ങള്‍ ആകും അല്ലെ .

                                  കുറെ കൂട്ടുകാരോടൊപ്പം ഇടുക്കി ഡാംന്‍റെ മുകളിലൂടെ നടകുമ്പോള്‍ ആണ് കാര്‍ത്തിക വിളിച്ചത്‌.ഒരു പാവം പെണ്ണ് .ഫോണ്‍ എടുത്തപ്പോള്‍ അവനോട്‌അവള്‍  ആദ്യം ചോദിച്ചത് നീ എങ്ങനാ എല്ലാ സമയത്തും ഇത്ര ഹാപ്പി ആകുന്നത്‌ എന്ന്.എന്ത് പറയാനാ .നിനെപോലെ തന്നെ അവനും നിന്‍റെ അതെ പൊക്കം വണ്ണം പ്രായം ,വിചാരം ,വികാരം ,അപ്പന്‍ അമ്മ സുഹൃത്തുക്കള്‍  ,കറക്കം ഉറക്കം പീഡനങ്ങള്‍ ,വഴക്കുകള്‍ assignments സെമിനാറുകള്‍ ,എല്ലാം നിന്നെ പോലെ തന്നെ .പിന്നെ നിനകെന്താ സന്തോഷിക്കാന്‍ വകയില്ലാതെ 
   എനിക്ക് തോനുന്നു അതിനു വലിയ കാര്യം ഒന്നും വേണ്ട എന്ന് .നല്ല ഒരു മനസ് ഉണ്ടായാല്‍ മതി എന്ന് .അലെങ്കില്‍ പിന്നെ ഒരു നല്ല കോഫി കുടിച്ചാല്‍ ഒരു നല്ല കുളി കുളിച്ചാല്‍ അത് മതി ആ ദിവസം മുഴുവന്‍ നല്ലതാവാന്‍.ഇന്നു വരെ അങ്ങനെ ആന്നു.നാളെ എങ്ങനെ ആകും ഇന്നു പറയാന്‍ ആകില്ല മാഷെ .പക്ഷെ എങ്ങനെ താനെ ആകണം എന്നാണു പ്രാര്‍ത്ഥന .
കുട്ടികളെ കണ്ടിട്ടിലെ.എന്തൊരു സന്തോഷം ആന്നു അവര്‍ക്ക് .എന്‍റെ വലിയ ഒരു  കൂട്ട്  മുഴുവന്‍ കുട്ടികളും ആയിട്ടാ .ഒരു കുടുംബത്തിലെ പുതിയ തല മുറയിലെ ഏറ്റം മുതിര്‍ന്ന ആളായി തമ്പുരാന്‍ പടച്ചു വിട്ടത് മനസ് നിറയെ സ്നേഹിക്കാനും ,അത് കണ്ടു കൊതിപിക്കാനും ആണെന്ന് തോനുന്നു . അല്ലെങ്കില്‍ വാവ, ചിന്നു ,ചിപ്പി ,അച്ചു ഇങ്ങനെ ഒരു 15 എണ്ണത്തെ കൂടെ തന്നത് .അവരോളം നല്ലൊരു സുഹൃത്തുക്കള്‍ വേറെ ഇല്ല എന്നും പലപ്പോഴും തോന്നാറുണ്ട്.അവര്‍ക്ക് ഒന്ന് ചിരിക്കാന്‍ അധികം കാരണം ഒന്നും ആവശ്യമില്ല ,സന്തോഷികാനും.




  പിള്ള മനസ്സില്‍ കള്ളം ഇല്ലാത്തതു കൊണ്ടാണെന്ന് കരുതാം അല്ലെ .എന്തോ ഒരു സുഖം ഉണ്ടേ അവരുടെ ജീവിതത്തിനു .അതിനാലാണ് എന്‍റെ പിള്ളാരോട് വഴക്ക് കൂടി വല്ലപ്പോഴും പോടാ എന്നാ വിളി കേള്‍കുന്നത് .ഫോണ്‍ ചെയുമ്പോള്‍ അവരുടെ സൌണ്ട് ആദ്യം കേള്‍ക്കാന്‍ കൊതികുന്നത് .ഫോണിലൂടെ നാലു തെറി വാങ്ങിച്ചു കേള്‍കുന്നത്.ഒരു സുഖം ഉണ്ടേ.
സന്തോഷിക്കാന്‍ അധികം ഒന്നും വേണ്ട സഖാവെ .ശശി ചേട്ടാന്‍റെ കടയില്‍ നിന്നും ഒരു സ്ട്രോങ്ങ്‌ ചായ മധിരം കൂടി കഴിച്ചാല്‍ മതി ,അല്ലെങ്കില്‍ മമ്മി ഉണ്ടാകുന്ന നല്ല കപ്പ കഴിച്ചാല്‍ മതി ,ഒന്ന് തല നിറയെ വെള്ളം കമത്തി ഒരു നാലു പാട്ടൊക്കെ പാടി ഒന്ന് കുളിച്ചാല്‍ മതി ,അല്ലെ ഒരു നല്ല മഴ കണ്‍ദാല്‍ മതി .എനികൊരു ദിവസം സന്തോഷിക്കാന്‍ ഇതൊക്കെ ധാരാളം സുഹൃത്തേ . 
 എനികൊരു സുഹൃത്തുണ്ട് .ഒരു പാവം കൂട്ടുകാരി.ഒരു നല്ല മഴ വന്നാല്‍ ,നല്ല ഫിലിം കണ്ടാല്‍ ,നല്ല മീന്‍ വറുത്തത് കിട്ടിയാല്‍,അമ്മ ഉമ്മ തന്നാല്‍ ,ഒരു നല്ല song കേട്ടാല്‍ ,കടലില്‍ നല്ല തിര കണ്ടാല്‍ ,നല്ല സ്വപ്നം കണ്ടാല്‍ എന്നെ വിളിച്ചു പറയുന്ന ഒരു പാവം ഒരു പോത്ത്.എന്തൊരു സന്തോഷം അന്നെണോ അവള്‍കത്,എനിക്കും .മനസ് നിരയരുണ്ടേ പലപ്പോഴും .നല്ല വിചാരങ്ങള്‍ അവളെ നയികുന്നത് കാണുമ്പൊള്‍ പെരുത്ത സന്തോഷം.



          നല്ല മനസുണ്ടാകട്ടെ .മനസ് നിറയട്ടെ .നിന്‍റെ ഉള്ളില്‍ മഴ പെയട്ടെ നല്ല  തുലാമഴ .സന്തോഷതിന്‍റെ പെരുമഴ .ഭൂമിയില്‍ നന്നായി സതോഷികുന്ന എല്ലാവര്‍ക്കും നല്ല വന്ദനം നല്ല നമസ്കാരം .........നിന്‍റെ കരച്ചിലിന് മേല്‍ എന്‍റെ ഒരുമ്മ ........................

Thursday, October 1, 2009

"കുഞ്ഞിനു വറ്റിനായ് മേനി വില്‍ക്കും തെരുവ് പെണ്ണിന് മറയാണ് ഗാന്ധി "

ആരാണീ ഗാന്ധിജി ടിന്‍റു മോനെ ഭയങ്കര സംശയം പെണ്ണിന് മറയാണ് 
ആരോടാ ഒന്ന് ചോദിക്കുക 
നേരെ പോയതേ ഷെറിന്‍ന്‍റെ അടുത്തേക്ക് ഗൂഗിള്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്തതല്ലേ  അല്പം വിവരം ഉണ്ടാകും എന്ന്  3 വയസുകാരനായ ടിന്‍റു മോനെ തോനിയതില്‍ എന്താ തെറ്റ് .
                    ഷെറിന്‍ പറഞ്ഞു" മോന്‍ ടി.വി .യില്‍ കണ്ടിട്ടില്ലേ കഷണ്ടി കയറിയ ഒരു അപ്പൂപന്‍ .അതാണ് ഗാന്ധിജി .എനിക്ക് പഠിത്തം ഒക്ക കഴിഞിട്ട് വേണം പുള്ളിടെ ഒരു interview എടുക്കാന്‍ .he is soooooooooooooooooooooooooooooooooooooooooooooo cute "
സംശയം  തീരാത്ത ടിന്‍റു മോന്‍ പിന്നെ ബിജുവിന്‍റെ  അടുത്തെക്കാന്നു പോയത് .ബോംബൈ ജീവിതം കാരണം വല്ലതും കൂടുതല്‍ അറിഞ്ഞാലോ
ബിജു പറഞ്ഞു "ആരെ നമ്മുടെ ഗാന്ധിജിയോ?നിനകറിയതില്ലേടാ?അതെന്താടാ നിനക്ക് അറിയാത്തത് ?നിന്‍റെ വീടുകാര്കു  അറിയാമോടാ ?"
ഒരു ചെറിയ ചോദിയത്തിനു 3-4 വലിയ ചോദിയം കേട്ട ടിന്‍റു മോന്‍ പേടിച്ചു പോയെ അവന്‌ ഗാന്ധിജിയെ അറിഞ്ഞിലെലും വേണ്ടാ രക്ഷപെട്ട മതി എന്നയീ .
പിന്നെ പോയത് അമി,ദേവിക എന്നിവരുടെ അടുത്ത്. വലിയ സ്തലങ്ങളില്‍ പഠിച്ച പിള്ളാരല്ലേ വല്ല വിവരവും ഉണ്ടായാലോ ."ഗാന്ധിജി.യു മീന്‍ നമ്മുടെ ഗാന്ധിജി . അത് നമ്മുടെ ലെഗ്ഗെ രഹോ മുന്നബായ്യിലെ നടന്‍ അല്ലെ .എന്താ അഭിനയം സമ്മതികണം"
എന്‍റെഅമ്മോ ടിന്‍റു മോന്‍റെ ഉള്ള വിവരവും പോകുമോ അവസാനം ചെന്ന് പെട്ടത് ലെക്ഷ്മിടെ അടുത്ത് .ലെക്ഷ്മി സ് .ആകട്ടെ വെള്ളത്തിന്‍റെ പുറത്തും .പിന്നെ ഉറകം തൂങ്ങിയും .ഗാന്ധിജി .ഓഹോ പുള്ളിയോ നമ്മല്ക് വര്‍ഷത്തില്‍ 2 അവധി തന്ന മഹാന്‍ .
എന്ത് പറയാന്‍ .ടിന്‍റു മോന്‍ നേരെ ലെക്ഷ്മി എ ടെ അടുത്തെത്തി ."ഗാന്ധിജി ഈസ്‌ എ ഗുജറാത്തി,അമ്മ ഈസ്‌ എ ബംഗാളി ,ഇംഗ്ലീഷുകാര്‍ ഈസ്‌ എ എരപാളി ,ഗാന്ധിജി ഈസ്‌ എ സമരാളി ,പിന്നെ ഒരു എതിരാളി ,എന്‍റെ അപ്പന്‍ ഈസ്‌ എ ബംഗാളി അമ്മ ഈസ്‌ എ തമിഴാളി ഞാന്‍ ഒരു മലയാളി ."
അന്ന് രാത്രി ഗാന്ധി അപ്പൂപന്‍ ടിന്‍റു മോന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞു "മോനെ നിനക്ക് വേറെ തൊഴിലൊന്നും ഇല്ലേ കല്യാണം കൂടാന്‍ വന്നാല്‍ സദ്യ തിന്നാല്‍ പോരെ .അവധി കിട്ടിയാല്‍ കളിച്ചു നടന്നാല്‍ പോരെ എന്തരടെ വേണ്ടാത്ത പണിക്ക് പോകന്നത്.പോയെ നിന്‍റെ പണി നോക്കാടെ "
........................................

നിന്‍റെ ഉറകത്തില്‍ ഗാന്ധിജി അങ്ങനെ പറയട്ടെ .ഗാന്ധി ജയന്തി ആശംസകള്‍ .